പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ജാലകക്കാഴ്‌ചകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീരാജ്‌ പി.

കവിത

മായാത്ത ജാലകവാതിലൊരായിരം

മാനസവീണയിൽ പാട്ടുപാടി

സാന്ത്വനദീപങ്ങൾ മാറിൽ തെളിയുന്നു

ആർദ്രമായ്‌ തീരുന്നതെൻ മാനസം

പൂനിലാചന്ദനം മൂകമായ്‌ നോക്കുന്നു

പൂവിളം തെന്നൽ പകച്ചുനിന്നു.

മാമരം കോച്ചും തണുപ്പെന്റെ മാറിലെ

സ്വപ്‌നകൂടാരത്തിങ്കൽ ശോഭിക്കുന്നു.

അപ്‌സരദീപ്‌തികൾ ജാലക വാതിൽക്കൽ

ആമോദവർഷിയായ്‌ പെയ്‌തിറങ്ങി

തെന്നലിൻ തേനൊലി തെന്നിയെത്തീടുന്നു

തങ്കക്കിനാവൊന്നു പങ്കുവെക്കാൻ

വാസന്തസന്ധ്യകൾ പൂവുകൾക്കേകുന്നു

പുത്തനാം വർണ്ണപ്രപഞ്ചനാദം

നിർമ്മലസ്‌നേഹത്തിലോളങ്ങൾ തീർക്കുന്ന

ജാലകമാകുന്നു എൻമാനസം

മാരിനീർത്തുളളികൾ പെയ്‌തിറങ്ങീടുമ്പോൾ

മാരിവിൽ പൂങ്കൊടി നൃത്തമാടി.

നിൻ ശതതന്ത്രികൾ വീണമീട്ടിടുന്നു

കാറ്റിൻ കരാംഗുലി സ്‌പർശനത്താൽ

സുസ്വരധാരയൊഴുകുന്ന വാനിലെൻ

ഹൃത്തിലെ കോകിലം പാറിടുന്നു.

ഓളങ്ങൾ നിശ്ചലം പൂണ്ട ജലാശയം

ആയിരം നക്ഷത്രപൂക്കളായി

മാറ്റൊലിക്കേൾക്കുന്ന ജാലകവാതിലിൽ

മാഞ്ഞുപോയീടാത്ത സ്വപ്‌നവുമായ്‌

പൊന്നണിഞ്ഞെത്തുന്ന നെൽക്കതിർപ്പാടങ്ങൾ

ഭൂമിയ്‌ക്കു ചാരുതയേകിടുന്നു.

ജാലകക്കാഴ്‌ചകൾ കണ്ണിന്നമൃതായി

തീരട്ടെ സത്യത്തിൻ ബിംബമായി.

ശ്രീരാജ്‌ പി.

ശ്രീകൃപ, കേരളശ്ശേരി, പാലക്കാട്‌.

(പത്തിരിപ്പാല ജി.വി.എച്ച്‌.എസ്‌.എസ്സിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്‌.)




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.