പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

നാരദപര്‍വ്വം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിൽവിക്കുട്ടി

പതിനാറായിരത്തെട്ട് കാമുകന്മാരുണ്ടായിട്ടും അവള്‍ അതൃപ്തയും നിരാലംബയുമായി. ഒറ്റപ്പെടലിന്റെ തീവ്രവ്യഥ ഹൃദയത്തിനു താങ്ങാനാവാതായപ്പോള്‍ ഫോണെടുത്ത് ഓരോരുത്തരെയായി അവള്‍ വിളിച്ചു. അവരിലാരുടെയെങ്കിലുമടുത്ത് ഒഴിഞ്ഞൊരിടം കണ്ടെത്തിയാല്‍ , തനിക്ക് നീറിപ്പിടക്കുന്ന ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്നവള്‍ കരുതി.

ഒന്നാമന്‍ പറഞ്ഞു ‘’ അവളെ സഹായിക്കേണ്ടേ...... ഞാന്‍ തുണിയലക്കുകയാണ്’‘

രണ്ടാമന്‍ : ‘’ അവളെ സഹായിക്കുന്നു.... മീന്‍ വെട്ടുകയാണ്’‘.

മൂന്നാ‍മന്‍: ‘’ അവധി ദിവസമല്ലേ ... അവള്‍ക്കൊരു സഹായം. ഞാന്‍ വീട് വൃത്തിയാക്കുകയാണ് ‘’.

നാലാമനും അഞ്ചാമനും പതിനാറായിരത്തെട്ടാമനും ഭാ‍ര്യമാരോടൊത്ത് ഇങ്ങനെ ഓരോരോ ലീലകളിലേര്‍പ്പെട്ടിരിക്കുന്നതായി അവളറിഞ്ഞു. ഒരിടത്തും തനിക്ക് കയറി പറ്റാനൊരിടമില്ലെന്നും കണ്ടു.

അതുകൊണ്ടല്ലേ മനോവേദന താങ്ങാനാകാതെ നാഷണല്‍ ഹൈവേയിലൂടെ അവള്‍ തലങ്ങും വിലങ്ങും നടന്നത്. ?

ഒടുവില്‍ എങ്ങാ‍ണ്ടും നിന്നുവന്ന ഒരു പാവം ചരക്കുലോറിയാണ് പാഞ്ഞുകയറിച്ചെന്ന് അവളെ രക്ഷിച്ചത്!

സിൽവിക്കുട്ടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.