കവിത
വയർ വരിഞ്ഞുമുറുക്കി
ഉടൽ തളർന്നുവീഴുമ്പോഴും
കാലുകൾ വരിഞ്ഞുകെട്ടി
ആണി തറയുമ്പോഴും
കാളയ്‌ക്കു കുറച്ചു വിശ്രമം
കിട്ടുന്നതപ്പോഴാണ്.
ലാടത്തിനോ? തുരുത്തിയിൽ തിളച്ച്
ചുറ്റിക തറഞ്ഞ്, പരുവം വന്ന്
കുളമ്പിനടിയിൽ ഉരഞ്ഞുതീരണം...!
കൊന്നമൂട് വിജു