പുഴ.കോം > ഉണ്‍‌മ > കഥ > കൃതി

ബോർഡിംഗ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പ്രഭാകരൻനായർ

ഓഹരിവിലയും വാർഷിക കണക്കുകളും ഔദ്യോഗികയാത്രയുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞപ്പോൾ വീട്‌ അയാൾക്ക്‌ ഇടയ്‌ക്കുളള ഒരു രാത്രി താവളമായി. സാമൂഹ്യസേവനവും സൗന്ദര്യമത്സരവുമൊക്കെയായി ഭാര്യയും തിരക്കിലായിരുന്നു.

അവർക്കിടയിൽ ചോദ്യചിഹ്നങ്ങൾപോലെ രണ്ട്‌ കുട്ടികൾ.

എളുപ്പത്തിൽ ഉത്തരം കണ്ടെത്തി ഃ ബോർഡിംഗ്‌.

കാലത്തിന്റെ കുത്തൊഴുക്കിൽ വാർദ്ധക്യം അനിവാര്യതയായി. ലോകം ഒരു മുറിയിലേക്കൊതുങ്ങി.

കുട്ടികൾ മുതിർന്നുക്കഴിഞ്ഞിരുന്നു. അവർക്കും അധികം ആലോചിക്കേണ്ടിവന്നില്ല. അച്ഛനമ്മമാരെ വൃദ്ധജനങ്ങൾക്കുളള ബോർഡിംഗിലാക്കി.

കെ.പ്രഭാകരൻനായർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.