പുഴ.കോം > കുട്ടികളുടെ പുഴ > നഴ്സറി പാട്ട് > കൃതി

പന്ത്രണ്ടുമക്കൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിപ്പി പളളിപ്പുറം

നഴ്‌സറിപാട്ട്‌

ജനുവരി വന്നു; ജനലു തുറന്നു

നവവർഷത്തിൻ വരവായി.

ഒട്ടും വൈകാതെത്തിടുമല്ലൊ

പട്ടുപുതച്ചൊരു ഫെബ്രുവരി!

ഇരുപത്തെട്ടിൽ മൂപ്പിലെ പോയാൽ

പിന്നെ വരുന്നതു മാർച്ചങ്കിൾ!

വിഡ്‌ഢിദിനത്തിൽ കേറിവരുന്നൂ

ഏപ്രിൽക്കുട്ടൻ കോമാളി.

എങ്ങും പുത്തൻ പൂക്കണി വയ്‌ക്കാ-

നെത്തും സുന്ദരി മെയ്‌റാണി!

ഇടിയും മഴയും പൊടിപൂരവുമാ-

യടിവച്ചെത്തും ജൂൺമാസം.

ജൂണുമറഞ്ഞാൽ രംഗത്തെത്തും

ജൂലായെന്നൊരു കെങ്കേമൻ!

ആഗസ്‌റ്റായാൽ ഭാരതമെങ്ങും

സ്വാതന്ത്ര്യത്തിൻ കൊടിയേറ്റം!

സെപ്‌റ്റംബറിനെ തൊട്ടുതലോടി-

പ്പതിവായെത്തിടുമൊക്‌ടോബർ.

ഒക്‌ടോബറിലാണറിയുക നമ്മുടെ

രാഷ്‌ട്രപിതാവിൻ ജന്മദിനം!

ചാച്ചാജീയുടെ ഓർമ്മപുതുക്കാൻ

മെല്ലെ നവംബർ വന്നെത്തും

ഡിസംബറായാൽ ക്രിസ്‌മസ്സായി

വർഷാന്ത്യത്തിൻ നാളായി!


സിപ്പി പളളിപ്പുറം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.