പുഴ.കോം > കുട്ടികളുടെ പുഴ > കാട്ടുകഥ > കൃതി

സംസർഗ്ഗ ഗുണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.മുകുന്ദൻ

കാട്ടുകഥ

അന്ന്‌ ചന്തയിൽ ഒരു പുതിയ കച്ചവടക്കാരൻ വന്നു. അയാളുടെ കയ്യിൽ രണ്ടു കൂടുകൾ ഉണ്ടായിരുന്നു. ഓരോന്നിലും ഓരോ തത്ത വീതം ഒരു കൂടിന്‌ അഞ്ച്‌ രൂപയും മറ്റേതിന്‌ അഞ്ഞൂറ്‌ രൂപയും വില. അഞ്ച്‌ രൂപയുടെ തത്ത വേണ്ടവർ വേഗം പറയണം. അഞ്ഞൂറ്‌ രൂപയുടെ തത്ത വെറുതെ കിട്ടും. അയാൾ വിളിച്ചു പറഞ്ഞു.

ആ സമയം ആ വഴി ആനപ്പുറത്ത്‌ വന്ന രാജാവ്‌ ഈ കച്ചവടക്കാരനെ ശ്രദ്ധിച്ചു. അദ്ദേഹം ചോദിച്ചു. “ഒരേപോലെയിരിക്കുന്ന രണ്ട്‌ തത്തകൾക്കും വിലയിൽ ഇത്ര വ്യത്യാസം വരാൻ കാരണം?”

അയാൾ പറഞ്ഞു. “മഹാരാജാവേ, ഈ തത്തകളെ അങ്ങ്‌ വാങ്ങിയാൽ വിവരം താനെ അറിയാം.”

രാജാവ്‌ തത്തകളുമായി കൊട്ടാരത്തിലേക്കു മടങ്ങി. ഉറങ്ങാൻ കിടന്ന സമയം പരിചാരകനോടു പറഞ്ഞു.

“അഞ്ഞൂറ്‌ രൂപയുടെ വിലയുളള ഒരു കൂട്‌ കട്ടിലിനരികെ വയ്‌ക്കണം.”

പരിചാരകൻ അങ്ങിനെ ചെയ്‌തു.

വെളുപ്പിന്‌ നാല്‌ മണിക്ക്‌ തത്ത ഉണർന്നു. “കൃഷ്‌ണ ഗുരുവായൂരപ്പാ” അതു വിളിച്ചു പറഞ്ഞു. തുടർന്ന്‌ സുന്ദരമായ ഒരു കൃഷ്‌ണസ്‌തുതി ചൊല്ലി. ഭക്തിമയമായ ഗീതങ്ങൾ കേട്ട്‌ രാജാവ്‌ സന്തോഷിച്ചു.

പിറ്റെ ദിവസം രാജാവ്‌ ആദ്യത്തെ കൂടുമാറ്റി രണ്ടാമത്തെ കൂടു വയ്‌പിച്ചു. വെളുക്കാറായപ്പോൾ ആ തത്ത ഉണർന്ന്‌ ചീത്ത പറയാൻ തുടങ്ങി. രാജാവിന്‌ ദേഷ്യം വന്നു. അതിനെ കൊന്നുകളയാൻ രാജാവ്‌ തീരുമാനിച്ചു.

ഈ തീരുമാനമറിഞ്ഞ ആദ്യത്തെ തത്ത പറഞ്ഞു. രാജാവേ, അതിനെ കൊല്ലരുതേ. ഇതെന്റെ സ്വന്തം സഹോദരനാണ്‌. ഞങ്ങൾ ഒരുമിച്ചാണ്‌ വലയിൽ പെട്ടത്‌. എന്നെ ഒരു സന്യാസി വാങ്ങി. ഇവനെ ഒരു കൊളളക്കാരനും. അതിനാലാണവൻ ചീത്ത പഠിച്ചത്‌. അവന്റെ കുറ്റമല്ലത്‌. കുറച്ചുദിവസം എന്റെ കൂടെയിരുന്നാൽ അവനും നല്ലവനായി തീരും.

രാജാവ്‌ രണ്ടു തത്തകളേയും ഒരേ കൂട്ടിലാക്കി കുറെനാൾ കഴിഞ്ഞപ്പോൾ രണ്ടു തത്തകളും ഒരേ ഗുണമുളളവരായിത്തീർന്നു.

കെ.മുകുന്ദൻ

വിലാസം

ആതിര-പഴങ്ങാട്‌

എടവനക്കാട്‌ പി.ഒ.

പിൻ ഃ 682 502.


Phone: 0484505220




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.