ഹൈക്കമാന്റിന്റെ ശക്തമായ നിലപാടുമൂലം ഐ ഗ്രൂപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന സർക്കാർ വിരുദ്ധ നടപടികളിൽ നിന്നും പിൻവാങ്ങി. ഇന്ന് ധനവിനിയോഗ ബില്ലിനെതിരെ വോട്ടു ചെയ്യാനുളള കരുണാകരവിഭാഗത്തിന്റെ നീക്കമാണ് ഹൈക്കമാന്റ് ഇടപ്പെട്ട് അവസാനിപ്പിച്ചത്. മന്ത്രമാരായ കടവൂർ ശിവദാസനിൽ നിന്നും പി.ശങ്കരനിൽനിന്നും രാജി എഴുതിവാങ്ങിയ കരുണാകരൻ തന്റെ തീരുമാനം നാടകീയമായി മാറ്റുകയായിരുന്നു. ഇതോടെ ഐ ഗ്രൂപ്പ് മന്ത്രിമാർ രാജിവെയ്‌ക്കണമെന്ന ആവശ്യം ആന്റണിയും പിൻവലിച്ചു. പി.പി.ജോർജ്, ശോഭനാജോർജ് തുടങ്ങി പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചിരുന്നു.
മറുപുറംഃ- പുലിപോലെ വന്നത് എലിപോലെ പോയി... തറയില്ലാതെ ചവിട്ടുനാടകം കളിക്കുന്നതെങ്ങിനെയാണ് അല്ലേ... ഹൈക്കമാന്റ് ഇടപെട്ടാൽ ട്രൗസർ കീറുമെന്ന് ലീഡർക്ക് തോന്നിക്കാണും. നാണക്കേടായി കേട്ടോ.... സഖാവ് അച്ചുവേട്ടനൊക്കെ എത്രമാത്രം കൊതിച്ചിരിക്കും. സാരമില്ല കരുണാകർജി.... സോണിയാജി വിദേശിയാ... നേരും നെറിവുമില്ലാത്ത സ്വഭാവമാ... ബി.ജെ.പി.ക്കാർ പറയുന്നതാ ശരി... വിദേശിക്ക് ഇന്ത്യയിലെന്തു കാര്യം... അല്ല... പിന്നെ....