സിസ്‌റ്റർ അഭയയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ ബോധപൂർവ്വമായ എട്ട് തിരുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ഗീത, അനലിസ്‌റ്റ് ചിത്ര എന്നിവർക്കെതിരെ കേസെടുക്കുമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. അഭയയുടെ ശരീരത്തിൽ പുരുഷബീജ സാന്നിധ്യം ഇല്ലായിരുന്നുവെന്നും പോസിറ്റീവ് എന്നെഴുതിയിരുന്നിടത്ത് നെഗറ്റീവ് എന്നാക്കി മാറ്റുകയും ചെയ്തു. ബീജത്തിനു പകരം ബാക്ടീരിയ എന്ന് മാറ്റി എഴുതുകയും ചെയ്തു.
മറുപുറം ഃ
കാനായിലെ കല്യാണത്തിന് ക്രിസ്തുദേവൻ പച്ചവെള്ളം വീഞ്ഞാക്കിയെന്ന് കേട്ടിട്ടുണ്ട്. എന്തായാലും ബീജത്തെ ബാക്ടീരിയയാക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. കർത്താവിന്റെ മണവാട്ടിക്ക് ഈ ഗതി വന്നതിൽ ആരോട് പരാതി പറയാൻ. പറഞ്ഞുപറഞ്ഞ് കൊല്ലം പതിനാറായി. ഗീതയും ചിത്രയുമൊക്കെ കുടുങ്ങിയാലും ബീജത്തെ ബാക്ടീരിയയാക്കാൻ ഉപദേശിച്ച പുണ്യാത്മാക്കൾ ഇനിയും മോരിനെ മുതിരയാക്കുകയും അഞ്ജനത്തെ മഞ്ഞളാക്കുകയും ചെയ്യും.