ലീഗിന്റെ സമുന്നത നേതാക്കളെ തേജോവധം ചെയ്‌ത് ലീഗിനെ തകർക്കാനുളള ചിലരുടെ മോഹം വെറുതെയാകുമെന്നും, ഇതിനെ ശക്തിയുക്തം ചെറുക്കുമെന്നും യൂത്ത് ലീഗ് വക്താക്കൾ പറഞ്ഞു. അസത്യങ്ങളും അർദ്ധസത്യങ്ങളും ഉയർത്തി ലീഗിനെ താറടിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുളള ആരോപണം വീണ്ടുമുയർന്നിരിക്കുന്നതെന്നും ഇവർ പറഞ്ഞു.
മറുപുറംഃ- മൂത്തവർ തുളളുന്നത് കണ്ട് കുഞ്ഞുങ്ങൾ തുളളല്ലേ...കുഞ്ഞാലിക്കുട്ടിക്ക് അടവും പയറ്റും നന്നായറിയാം, പിളേളര് ഇതുകണ്ട് അങ്കത്തിനിറങ്ങിയാൽ വിവരം അറിയുവേ....പിന്നെ ലീഗിനെ തകർക്കാൻ അത്രവലിയ ഗൂഢപ്രവർത്തനങ്ങളൊന്നും വേണ്ട; കുഞ്ഞാലിക്കുട്ടിയെപ്പോലെ നാലു നേതാക്കൻമാരെ വാഴിച്ചാൽ മതി...