അടിയന്തരാവസ്ഥക്കാലത്തെ ചെയ്‌തികളുടെ മാത്രം അടിസ്ഥാനത്തിൽ കരുണാകരനെ ഇന്ന് കാണുവാൻ പറ്റില്ലെന്നും, കരുണാകരൻ പഴയ ആളല്ലെന്നും സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദൻ. അതുപോലെ പത്തുവർഷം മുമ്പത്തെ മുരളീധരനല്ല ഇന്നത്തെ മുരളീധരനെന്നും വി.എസ് കൂട്ടിച്ചേർത്തു. ഇരുവരും കമ്യൂണിസ്‌റ്റുവിരോധം ഉപേക്ഷിച്ചിരിക്കുകയാണിപ്പോൾ. ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയിലാണ് അച്യുതാനന്ദൻ ഇത് വിശദീകരിച്ചത്.
മറുപുറംഃ ശരിയാണ്, പത്തുവർഷം മുമ്പത്തെ പിണറായിയല്ല ഇന്നത്തെ പിണറായി. അന്നത്തെ വി.എസ് അല്ല ഇന്നത്തേത്. അന്ന് പുലി ഇന്ന് എലി. ഇനി പഴയ ശത്രുക്കൾ മിത്രങ്ങളാകുമോ?... വി.എസും കരുണാകരനും കെട്ടിപ്പിടിച്ച് പഴയ കഥകൾ അയവിറക്കുന്നത് കണ്ട് രാജനടക്കമുളള രക്തസാക്ഷികൾ അങ്ങ് മുകളിലിരുന്ന് എന്ത് ചെയ്യുമോ ആവോ...? ലാൽസലാം. ‘ഒരു കരുണാകരനുണ്ടോ... പുതിയ മുന്നണിയുണ്ടാക്കാൻ.“