പിരിവു നല്‌കാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്ഥാനാർത്ഥിയും കൂട്ടരും തൊടുപുഴയിലെ വ്യവസായിയായ ഐസക്ക് ജോസഫ് കോട്ടയ്‌ക്കപ്പിളളിയുടെ ഇടതുകയ്യിലെ വിരലൊടിച്ചു. സി.പി.ഐ (എം.എൽ) റെഡ്‌ഫ്ലാഗ് സ്ഥാനാർത്ഥി ഡോ.ടി.എ.ബാബുവടക്കം മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മറുപുറംഃ- വിപ്ലവം തോക്കിൻകുഴലിൽ നിന്നും ബാലറ്റിലൂടെ ആയി....ദേ ഇപ്പോ വിരലൊടിക്കലിലൂടെയും....എത്ര മൂത്ത കമ്യൂണിസ്‌റ്റായാലും പിരിവുതന്നെ കേരളത്തിൽ മാർക്സിസം....ഏതായാലും ഒടിച്ചത് ഇടതുകൈയ്യിലെ വിരൽതന്നെ...രാഷ്‌ട്രിയം അവിടെയും പ്രകടിപ്പിച്ചു.