കവിതാസമാഹാരങ്ങൾ തൂക്കി വിൽക്കേണ്ട ദുഃസ്ഥിതിയാണ് ഇന്നുളളതെന്ന് പ്രൊഫ.സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടു. കോഴിക്കോട് ടൗൺ ഹാളിൽ ‘ദല’ പുരസ്‌കാരം ഒ.എൻ.വി.കുറുപ്പിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അഴീക്കോട്. ഇന്നത്തെ സമൂഹത്തിന്റെ കാവ്യാസ്വാദനം വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
മറുപുറംഃ- മറിച്ചൊന്നുകൂടി ആലോചിക്കണം അഴീക്കോട് സാറേ....ചില കവിതകൾ വായിച്ചാൽ കവിത മാത്രമല്ല എഴുതിയവനെക്കൂടി തൂക്കിവിറ്റ് നാട് നന്നാക്കേണ്ടിവരുമെന്ന് തോന്നും....കവിത വായിച്ച് ആസ്വദിക്കാൻ കവിയുടെ അടുക്കൽ ട്യൂഷനുപോയി പഠിക്കേണ്ട അവസ്ഥയാണ് ഇന്നുളളത്....ഇവരോട് കവിത ‘മലയാള’ത്തിൽ എഴുതാനെങ്കിലും അഴീക്കോട് സാർ ഉപദേശിക്കണം....