പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മുരളി എൻ.സി.പി.പ്രസിഡന്റാകും; കരുണാകരൻ ദേശീയനേതാവാകും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

ഡി.ഐ.സി.-എൻ.സി.പി.ലയനം സാക്ഷാത്‌കരിക്കുന്നതോടെ കെ.മുരളീധരൻ എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റാകുമെന്ന്‌ സൂചന. കരുണാകരനെ ദേശീയ നേതൃത്വത്തിൽ പ്രതിഷ്‌ഠിക്കാനും ധാരണയായിട്ടുണ്ട്‌. എൻ.സി.പി.ഉൾപ്പെടുന്ന യു.പി.ഐ .ഉന്നതാധികാര സമിതിയിൽ കരുണാകരൻ അംഗമായാൽ സോണിയാഗാന്ധി അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ കരുണാകരന്റെ സാന്നിധ്യം ഏറെ കൗതുകമുണർത്തും.

മറുപുറംഃ സ്വപ്നങ്ങൾതൻ പനിനീർ തടാകത്തിൽ നീന്തിത്തുടിക്കുന്ന അച്ഛനും മകനും ഇതിലേറെ എന്തു വേണം ഇനി ലഭിക്കാൻ. അങ്ങ്‌ ദില്ലിയിൽ മദാമ്മയെന്ന്‌ സ്നേഹപൂർവ്വം വിളിക്കുന്ന സോണിയയെ അച്ഛന്‌ കൈയിലെടുത്ത്‌ അമ്മാനമാടാം. ഇവിടെ മകന്‌ ദേശീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി തെയ്യം കെട്ടിയാടാം. പക്ഷെ എൻ.സി.പി.നേതാക്കൾ അതിനിടെ ഒരു കാര്യം പറഞ്ഞു. എൻ.സി.പി. എന്നത്‌ സമുദ്രവും ഡി.ഐ.സി എന്നത്‌ കുളവുമാണെന്ന്‌. ഈ കുളം സമുദ്രത്തിൽ ലയിച്ചാൽ മൊത്തം കുളമാകുമോ ദൈവമേ..... തന്തയെ തല്ലാൻ കൈപൊക്കിയവർ തെക്കേ (പി.ശങ്കരൻ വക) എൻ.സി.പി..ക്കാരുടെ നടുവൊടിക്കാനും മടിക്കില്ല. പാപി ചെല്ലുന്നിടം പാതാളം എന്നാണ്‌ പഴമൊഴി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.