കരിമണൽ ഖനനപ്രശ്‌നത്തെയും തിരഞ്ഞെടുപ്പ് തോൽവിയെയും കുറിച്ച് വി.എം.സുധീരൻ നടത്തിയ ആരോപണം മുന്നണിക്കുളളിൽ ഉന്നയിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. മുസ്ലീംലീഗിനെ പറ്റി ബാലകൃഷ്‌ണപിളളയും സുധീരനും നടത്തുന്ന പരസ്യ പ്രസ്താവനകൾ ശരിയായ നടപടി അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറംഃ- ഈ വക പ്രശ്‌നങ്ങൾ നാട്ടുകാരറിഞ്ഞാൽ പ്രശ്‌നമാണെന്ന് സുധീരനും ബാലകൃഷ്‌ണപിളളയ്‌ക്കും അറിയില്ല മുഖ്യാ.... വോട്ടുചെയ്‌തും സ്‌തുതിപാടിയും നാട്ടുകാർ കസേരയിൽ കയറ്റി ഇരുത്തും... എന്നാൽ കസേരയിൽ കയറിയിരുന്നാൽ നടത്തുന്ന പോക്രിത്തരങ്ങൾ നാട്ടുകാരറിയരുത്.... ഈ പാലം ഒരു വശത്തേയ്‌ക്കുളള യാത്രയ്‌ക്കു മാത്രമാണ്....
പ്രിയപ്പെട്ട മുഖ്യമന്ത്രീ....ആരോപണങ്ങൾ മുന്നണിയിലോ സ്വന്തം വീട്ടിലോ നടത്തിക്കൊളളൂ...പക്ഷെ ജനം എന്ന സാധനത്തിന് അത്യാവശ്യം നിങ്ങളുടെ തോന്ന്യാസങ്ങൾ അറിയാനുളള അവകാശം ഉണ്ട്... കാരണം നാളെയും വോട്ടു ചെയ്യാനുളളതാണേ....