പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

ജി.സുധാകരനെ ദുർഗുണ പരിഹാര പാഠശാലയിൽ അയയ്‌ക്കണം ഃ വെളളാപ്പളളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്ത

ദേവസ്വം മന്ത്രി ജി.സുധാകരനെ ദുർഗുണ പരിഹാര പാഠശാലയിൽ അയക്കാൻ സി.പി.എം. തയ്യാറാകണമെന്ന്‌ എസ്‌.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. പാർട്ടിക്കാര്യങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ സുധാകരന്‌ മന്ത്രിയായശേഷം എന്തോ കുഴപ്പങ്ങളുണ്ടെന്ന്‌ തനിക്ക്‌ സംശയമുളളതായി വെളളാപ്പളളി നടേശൻ പറഞ്ഞു. മന്ത്രിയുടെ സംസാരരീതികളെക്കുറിച്ച്‌ സൂചിപ്പിക്കാൻ താൻ പിണറായി വിജയനെ കാണാനിരിക്കുകയാണെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ- അതു കലക്കി. മന്ത്രി സുധാകരനു നേരെയുളള വെളളാപ്പളളിയുടെ വെടി ഗംഭീരൻ തന്നെ. എങ്കിലും മന്ത്രിമാർ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലെ പിളേളരെപ്പോലെ സ്‌റ്റെഡിവടിയായി പെരുമാണമെന്ന്‌ ഒരു ഭരണഘടനയും പറഞ്ഞിട്ടില്ലല്ലോ. തെറിക്കുത്തരം മുറിപ്പത്തൽ എന്നതാ സുധാകരന്റെ രീതി. നമ്മുടെ രീതി എന്നതാ നടേശൻ മുതലാളി; പണ്ട്‌ പണിക്കരെ കാണുമ്പോൾ കാൽക്കൽ വീണതും, പിന്നീട്‌ ഒന്നു തെറ്റിയപ്പോൾ കാലേപ്പിടിച്ച്‌ വലിച്ചതും ജനം കണ്ടതാണ്‌. ആകാശവിളക്കുപോലെ എല്ലാ ദിക്കിലേക്കും കറങ്ങിക്കൊണ്ടിരിക്കുന്ന നടേശൻ മുതലാളിയെ അങ്ങ്‌ ഊളമ്പാറയിൽ അയയ്‌ക്കണം എന്ന്‌ മന്ത്രി സുധാകരൻ തിരിച്ചു പറഞ്ഞാൽ ജനം മൂക്കിൽ കൈവച്ച്‌ ‘കഷ്ടം’ എന്നൊന്നും പറയില്ല.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.