കെ.കരുണാകരനും മുരളീധരനും ഉൾപ്പെടെ ഡി.ഐ.സി.യിൽ നിന്നു വന്ന എൻ.സി.പി.നേതാക്കളുമായി തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണയോഗങ്ങളിൽ വേദി പങ്കിടേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃത്വത്തിൽ ധാരണയായി. അതേ സമയം നിലവിൽ ഉണ്ടായിരുന്ന എൻ.സി.പി. നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ എതിർപ്പുണ്ടാവില്ല. തിരുവനന്തപുരം തിരഞ്ഞെടുപ്പിൽ ഞങ്ങളെ എൽ.ഡി.എഫ് കമ്പളിപ്പിച്ചുവെങ്കിലും തിരുവമ്പാടിയിൽ അതിനു നിന്നു കൊടുക്കില്ലെന്ന് ഒരു ഉന്നത ഡി.ഐ.സി.നേതാവ് വ്യക്തമാക്കി.
മറുപുറംഃ ഡി.ഐ.സി.എന്ന മച്ചി പശുവിനെ തിരുവനന്തപുരം തൊഴുത്തിൽ കെട്ടി എൽ.ഡി.എഫ് ഒന്നു പ്രസവിപ്പിച്ചതാണ്. പ്രസവം കഴിഞ്ഞതോടെ മച്ചി പഴയ തൊഴുത്തിൽ തന്നെ. തിരുവമ്പാടിയിൽ ഇത്തിരി പാലു കുടിക്കണമെന്ന മോഹം വന്നപ്പോൾ എൽ.ഡി.എഫുകാർ മച്ചിയുടെ പിന്നാലെ പിന്നെയും. വേദി പങ്കിടില്ല; പക്ഷേ വോട്ടു വേണം. കരുണാകരനും മകനും പടത്തിൽ വേണ്ട. പക്ഷേ ഇവർക്ക് ജയ് വിളിക്കുന്ന സകലരും വേണം താനും. വേണ്ട നേരത്ത് നീർക്കോലി കടിച്ചാലും വിഷം കയറുമെ.......