പുഴ.കോം > ilGÙdxjhosm > വാര്‍ത്ത > കൃതി

മാന്യതയുള്ളതുകൊണ്ട്‌ മാധ്യമ സിൻഡിക്കേറ്റുകാരുടെ പേരു പറയുന്നില്ല ഃ പിണറായി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

പൊതു മാന്യതയുള്ളതുകൊണ്ട്‌ മാധ്യമ സിൻഡിക്കേറ്റ്‌ അംഗങ്ങളുടെ പേരു വെളിപ്പെടുത്തുന്നില്ലെന്ന്‌ സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. പൂച്ച പാലു കുടിക്കുന്നതുപോലെ പ്രവർത്തിക്കുന്ന ഇവർ തങ്ങളെ മറ്റാരും അറിയില്ലെന്നു ധരിക്കരുത്‌. സർക്കാരിനെയും സി. പി. എമ്മിനെയും ഗുണകരമായി വിമർശിക്കുന്നവരെ ഈ സിൻഡിക്കേറ്റിൽ ഉൾപ്പെടുത്തുന്നില്ലയെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത്‌ ഇ. എം. എസ്‌ മന്ത്രിസഭയുടെ 50-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ഒരു സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പിണറായി.

മറുപുറം ഃ ഏതാണ്ട്‌ മുത്തപ്പനും മുത്തിയ്‌ക്കും വരെ തെറിവിളിച്ച്‌ എഴുതുന്നവരുടെ പേരുപോലും വെളിപ്പെടുത്താത്തത്‌ ഏത്‌ പൊതു മാന്യതയാണ്‌ സഖാവേ? മുഖത്ത്‌ കരിവാരി പൂശുന്നവനെ ‘എന്റെ പുന്നാരെ’ എന്നു വിളിക്കുന്നതുപോലെയാണല്ലോ ഇത്‌. അങ്ങിനെ പേരുപറയാൻ പറ്റാത്തത്‌ ഈ മാധ്യമ സിൻഡിക്കേറ്റുകൾ പാർട്ടി നേതാക്കളുടെ മൂത്തമ്മായിയുടെ മക്കളായതുകൊണ്ടാണോ. മാധ്യമ സിൻഡിക്കേറ്റ്‌ എന്ന്‌ നാഴികയ്‌ക്ക്‌ നാൽപതുവട്ടം പറഞ്ഞ്‌ വെടിക്കെട്ടു നടത്തുമ്പോൾ, ജനത്തിനും അറിയേണ്ടേ ഇവൻമാർ ആരെന്ന്‌. ഇതേതാണ്ട്‌ വള്ളിയില്ലാത്ത കളസംപോലെ ഒരു വർത്തമാനം...




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.