എതിർക്കുന്നവരെയും വിമർശിക്കുന്നവരെയും കായികമായി നേരിടുന്ന സമീപനം ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടി. സഹിഷ്‌ണുതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. പി.ടി.ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരവിതരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
മറുപുറംഃ അയ്യയ്യോ എന്തൊരു പാവത്താൻ, ഈ മനുഷ്യനെ റോമിൽ കൊണ്ടുപോയാൽ മാർപ്പാപ്പവരെ നാണിച്ചുപോകും. ഉമ്മന്റെ എതിരാളിയായി തിരഞ്ഞെടുപ്പിൽ ഒരു പെങ്കൊച്ച് നിന്നിരുന്നല്ലോ, എന്തോന്നാ പേര് സിന്ധുജോയി. ആ പെങ്കൊച്ചിന്റെ കാല് എങ്ങിനെയാ കുഞ്ഞൂഞ്ഞേ ഒടിഞ്ഞത്. വിദേശത്ത് പോയി സ്ഥലജലഭ്രമം നിമിത്തം താഴെ വീണ് ഒടിഞ്ഞതല്ലല്ലോ. നമ്മുടെ പഴയ പോലീസ് അടിച്ച് ഒടിച്ചതാ. ങാ... ഭരണം മാറിയാലും വന്നാലും കുരുത്തക്കേട് കാണിച്ചാൽ പോലീസുകാര് തല്ലും. അത് യൂത്തെന്നോ, ഡി.വൈ.എഫ്.ഐ എന്നോ നോക്കിയിട്ടല്ല.
ആഭ്യന്തരം കൊടിയേരിക്കാണ്, നമ്മുടെ പിളേളരോട് കുരുത്തക്കേടിനൊന്നും പോകാതെ സൂക്ഷിച്ചുനില്‌ക്കാൻ പറയുന്നതാണ് ഉത്തമം.