കരുണാകരന്റെ 87-ാം പിറന്നാൾ ദിനത്തിൽ ഗ്രൂപ്പ് ഭിന്നതകൾക്ക് വിട. ഗ്രൂപ്പ് ചേരിതിരിവില്ലാതെ മുഖ്യമന്ത്രി ആന്റണിയടക്കം ഇതര നേതാക്കളും ജവഹർനഗറിലെ ‘അരാഫത്തി’ലെത്തി കരുണാകരന് ആശംസകൾ നേർന്നു. ഉച്ചയ്‌ക്ക് എത്തിയ മുഖ്യമന്ത്രി ആന്റണി കരുണാകരനൊപ്പമിരുന്നാണ് പിറന്നാൾ സദ്യ ഉണ്ടത്. എന്നാൽ കരുണാകരന്റെ മക്കളായ മുരളീധരനും പത്‌മജയും ചടങ്ങിൽ പങ്കെടുത്തില്ല.
മറുപുറംഃ- തീറ്റക്കാര്യത്തിൽ ഗ്രൂപ്പുമില്ല വൈരവുമില്ല. ഇതെന്നും യുഡിഎഫിന് ഗുണം തന്നെ. ലീഗിൽ പോരു മൂക്കുമ്പോൾ കോയി ബിരിയാണി മരുന്ന്. കോൺഗ്രസിലാണെങ്കിൽ ഏതെങ്കിലും നേതാവിന്റെ പിറന്നാൾ സദ്യയാകും മരുന്ന്.
എന്താണാവോ മക്കൾ മാഹാത്‌മ്യം പിറന്നാൾ സമയത്ത് ഇല്ലാതിരുന്നത്.....ഖദറിട്ടവർക്ക് ആങ്ങളയെയും പെങ്ങളെയും കാണുന്നതിപ്പോൾ ഏതാണ്ട് പിണറായിയെ കാണുമ്പോലെയാ.... പാവം ഒരു തന്തയുടെ പിറന്നാൾ ദിനം...