വൈദ്യുതി മീറ്ററുകളിൽ കൃത്രിമം നടത്തി ഉപഭോക്താക്കളിൽനിന്ന് പ്രതിഫലം പറ്റി അഴിമതി നടത്തിയ കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ ആന്റിപോൾ തെഫ്റ്റ് സ്ക്വാഡ് പിടികൂടി. കരിമണൽ പവർഹൗസിലെ ബിനോയ് പി.ജോണിനെയാണ് പിടികൂടിയത്. ബിനോയ് ജോണിൽ നിന്നും 14 വൈദ്യുത മീറ്ററുകളും അവയെ നിയന്ത്രിക്കാവുന്ന റിമോട്ട് കൺട്രോൾ സിസ്റ്റവും കണ്ടെത്തി.
മറുപുറംഃ പാഷാണത്തിലെ കൃമിയെ കണ്ടതിൽ സന്തോഷം. ഇതുപോലുളളവർ ഓരോ ഡിപ്പാർട്ടുമെന്റിലും പത്തെണ്ണം വീതമെങ്കിലും വേണം. എന്നാലെ നമ്മുടെ നാടിനൊരു അന്തസ്സുണ്ടാകൂ... കേരളത്തിലെ എത്ര പേരാണ് രാവും പകലും കുത്തിയിരുന്നിട്ട് ഈ മീറ്ററിനൊരു റിമോട്ട് കൺട്രോൾ ഉണ്ടാക്കാൻ പറ്റിയില്ലല്ലോ... സർക്കാർ തന്നെ നോബൽ പ്രൈസിന് അപേക്ഷിക്കണം, ഈ മഹത് കണ്ടുപിടുത്തത്തിന്. വേലി വിളവു തിന്നുന്നു എന്ന് കേട്ടിട്ടുണ്ട്. ഇത് കർഷകനെ കൂടി വിഴുങ്ങുന്ന ഇനമാ...