ചാവുമരങ്ങളിൽ നോവുകൾ പൂക്കുന്ന
രാവുകൾതൻ ഋതുകാലമായ് പിന്നെയും.
പ്രേതരൂപങ്ങളെ സാക്ഷിയായ്‌നിർത്തി നിൻ
കാമദാഹം ഞാൻ ശമിപ്പിച്ചിടാം, നിന്റെ-
ലോഹ ശരീരമനാവൃതമാക്കുക.
കാമാതുരം രക്തയക്ഷികൾ പാർക്കുന്ന
പാലമരങ്ങളിൽ തീക്കാറ്റുണരുന്നു.
പാടിവന്നെത്തുന്നു ഗന്ധർവ്വ കിന്നരർ
കാമോത്സവങ്ങൾ തുടങ്ങാം നമുക്കിനി.
ഉദ്ധരിച്ചെത്തുന്ന ദുർദൈവശക്തികൾ
രക്തമാംസം പങ്കുവെയ്‌ക്കുന്ന സന്ധിയിൽ,
രക്തപ്രവാഹം നിലയ്‌ക്കുന്ന മർത്ത്യർ ത-
ന്നുദ്ധാരണശക്തി നഷ്‌ടപ്പെടും രാത്രി,
ഓരോ കിടപ്പറ വാതിൽ തുറക്കുന്നു
കാമവതികൾ നഗരതരുണികൾ.
തീക്കാറ്റുണരും നിണഞ്ഞരമ്പിൽ സർപ്പ-
തീഷ്‌ണവിഷവുമായ് കാമോത്സവത്തിന്റെ
തീത്തെയ്യമാടിയുറഞ്ഞുവന്നെത്തുന്നു.
കാമാഗ്നിയിൽ വെന്ത ദേഹവുമായന്ത്യ-
കാമോത്സവത്തിന്നരങ്ങിൽ വന്നെത്തുക.
ദുഷ്‌ടവയാഗ്ര കഴിച്ചുണരും കാമ-
ശക്തിതരും രതിമൂർച്ഛയിലെത്തുക.
ചാവുമരം വിഷക്കാറ്റു വിതയ്‌ക്കുന്ന
രാവുകൾതൻ ഋതുവാണിതറിയുക.