ഒരു കൊടിയും തീക്കൊള്ളിയും
ഖദർതൊണ്ടകളുടെ കമ്പനമഴ പെയ്യിക്കും.
‘കുറുവടി,
കഠാര,
വടിവാൾ,
കരിങ്കൽച്ചീളുകൾ,
ബോംബ്,
സൈക്കിൾ ചങ്ങലകൾ’
ഇവയടങ്ങുന്ന ‘സിക്‌സ്‌പായ്‌ക്കു’മായി ചാവേർക്കൂട്ടങ്ങളുടെ കുളമ്പടിയൊച്ചകൾ.....
വഴിയരികിൽ; ബീഡിത്തുണ്ടിലൂടെ ഓർമ്മകൾ ശ്വസിച്ചുവിടുന്ന വൃദ്ധൻ.....
അല്ലെങ്കിൽ, പെൻസിൽമേട്ടത്തിന്റെ പുതിയതന്ത്രങ്ങൾ മെനഞ്ഞ് നീങ്ങുന്ന സ്‌കൂൾക്കുട്ടി.......
അതുമല്ലെങ്കിൽ, മഞ്ഞച്ചുവപ്പൻ ബസ്സിന്റെ ദർപ്പണനെറ്റിയിലേക്ക് ഉറ്റിവീണ മിന്നൽച്ചിത്രം......
ചോര......!!
പോലീസ്......?
ലാത്തിച്ചാർജ്.......??
ഹർത്താൽമരത്തണലിൽ വിശ്രമിക്കാനെന്നും കുറച്ച് ശവങ്ങളുണ്ടിവിടെ, ലിംഗശാസ്‌ത്രത്തിന്റെ അസ്‌തിത്ത്വമൊടിഞ്ഞ വെറും ശവങ്ങൾ.