ഇന്നലെ മരിച്ച അച്ഛന്റെ മൃതശരീരം ഹോസ്പിറ്റലിനുള്ളിലെ മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുമ്പോള്‍,
തോളത്തു ബാഗും തൂക്കി , ച്യൂയിംഗവും ചവച്ചു നിലത്തു കിടന്ന ടിന്‍ കാലുകൊണ്ട് തട്ടി തെറിപ്പിച്ച്, ക്ലാസ്സിലേക്ക് അലസമായി കടന്നുവന്ന കുട്ടിയെ കണ്ടു.
അധ്യാപകന്‍ ഞെട്ടി. തെല്ലൊരതിശയത്തോടെ അധ്യാപകന്‍ എന്തെ മോനെ ഇങ്ങനെ എന്നു ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് കുട്ടിയുടെ മറുപടി വന്നു.
ഇന്നലെ അച്ഛന്‍ ചത്തതു മുതല്‍ അമ്മ ഭയങ്കര കരച്ചിലാണ്, എത്ര പറഞ്ഞിട്ടും കരച്ചില്‍ നിറുത്തുന്നില്ല.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനോ, ഗൈം കളിക്കാനോ, ഒരു സിനിമ കാണാനോ, സമ്മതിക്കുന്നില്ല. വീട്ടിലാണെങ്കില്‍ നിറച്ചും ഗസ്റ്റുകളും എനിക്കാണെങ്കില്‍ ബോറടിച്ചിട്ടുവയ്യ . ബോറടി മാറ്റാനാണ് ഞാന്‍ ഇങ്ങോട്ട് പോന്നത്. തൊണ്ട വരണ്ട ടീച്ചറുടെ കൈ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലേക്ക് നീളുമ്പോള്‍ കുട്ടി അതിവേഗം തന്റെ സീറ്റില്‍ പോയിരുന്നു.
(ഈ കഥ സംഭവിച്ചതാണ്. ഭാവന പശ്ചാത്തലം വിവരിക്കുന്നേടത്ത് മാത്രമേ വന്നിട്ടുള്ളു, ദമ്മാം ഇന്റര്‍ നാഷണല്‍ സ്കൂളിലെ ടീച്ചര്‍ ഇത് പറയുമ്പോള്‍ ഹൃദയമിടിപ്പ് നിന്നുപോകുമോ എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു.)