പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

രണ്ട്‌ കഥകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.പി. ലിബീഷ്‌കുമാർ

കഥ

1. ചോദിച്ച്‌ വാങ്ങരുത്‌

പ്രണയലേഖനമെഴുതി.

അവളത്‌ കീറിപ്പറിച്ച്‌ മുഖത്തെറിഞ്ഞു.

തീയറ്ററിൽ നല്ല സിനിമയുണ്ടെന്ന്‌ ഞാൻ-

പെങ്ങളെയും കൂട്ടിപ്പോകാൻ അവളെന്നോട്‌.

വാക്ക്‌ നൽകി-

വാക്ക്‌ പോരെന്ന്‌ മറുപടി.

ഞാനെന്റെ ഹൃദയം തരട്ടെ?

ഹൃദയത്തിന്‌ വിലയില്ലെന്നും, വൃക്ക തന്നാൽ മതിയെന്നും അവൾ.

വഴിവക്കിൽ ഞാനവളെ ഭീഷണിപ്പെടുത്തി.

അവൾ തന്റെ ചെരിപ്പൂരി.

ഒടുവിൽ...

ഞാനവളെ കീഴടക്കുകതന്നെ ചെയ്‌തു.

പകരം അവളെനിക്ക്‌ എയ്‌ഡ്‌സിന്റെ അണു തന്നു. ഞാനറിയാതെ!!

2. പഴയ അതേ പ്രശ്‌നംതന്നെ!

ഒരൊറ്റ ശവം!

-പങ്കിട്ടെടുക്കാനുളള വലുപ്പവുമില്ല.

താഴെ കീരിയും ചെമ്പോത്തുമുണ്ട്‌.

ആകാശത്തിന്‌ മേൽ പരുന്ത്‌.

ഭൂമിക്കും ആകാശത്തിനുമിടയിൽ കാക്കക്കൂട്ടം.

പിന്നെയും പേരറിയാത്ത കുറെപ്പേർ.

ആർത്തിയുടെ കൊത്തിവലി നേരത്തെ തുടങ്ങിക്കഴിഞ്ഞു.

കിട്ടിയാൽ ആർക്ക്‌?

പ്രബലരായ കാക്കയുടെ കറുപ്പിന്‌ അതാണ്‌ പ്രശ്‌നം.

പോംവഴി നിർദ്ദേശിക്കാനാരുമില്ല. പിന്മാറാനും വയ്യ!

-രാവിലെ കഴിഞ്ഞു. വെയിലുമെത്തി. പിന്നെ സന്ധ്യയുടെ തണലുമെത്തി. ഒടുക്കം രാത്രിക്ക്‌ മുമ്പേ അവരൊക്കെ ബോധമറ്റ്‌ വീണു.

ഇതിനിടയിൽ ശവത്തെ ഉറുമ്പ്‌ തിന്നുകയും ചെയ്‌തു.

പഴയ അതേ പ്രശ്‌നംതന്നെ അല്ലേ....?

പി.പി. ലിബീഷ്‌കുമാർ

1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌.

വിലാസംഃ

പി.പി. ലിബീഷ്‌കുമാർ

ഏച്ചിക്കൊവ്വൽ

(പി.ഒ.) പീലിക്കോട്‌

കാസർഗോഡ്‌ ജില്ല

671353
Phone: 0498 561575




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.