ത്രീ എക്‌സിൽ പുതുപുളകങ്ങൾ കാണുകയായിരുന്ന നേതാവിന്നരികിൽ ശിങ്കിടി ഓടക്കിതച്ചെത്തി.
‘മൊതലാളീ... നാളേയാണു ആ പരുത്തിമില്ലു ഉത്‌ഘാടനം.’
‘കൊറെ പേർക്കു തൊഴിൽ കിട്ടും അല്ലേടാ?’
‘അതെ മൊതലാളീ’ ശിങ്കിടി ഉഷാറായി.
‘അപ്പോൾ നമുക്ക് കുറച്ചു അണികളെ നഷ്‌ടമാകും അല്ലേടാ?’
‘അതെ... മൊതലാളീ....’
‘എന്താടാ?’
ശിങ്കിടിക്കു മൗനം.
‘നാളെ ആ മില്ലിനു മുൻപിൽ സമരപ്പന്തലുയരണം. അനിശ്ചിതകാല സമരപന്തലുകൾ....’
ശിങ്കിടി വാ പൊളിച്ചു നിന്നു.
‘പറഞ്ഞതനുസരിക്കെട റാസ്‌ക്കൽ.’
ശിങ്കിടി മായയായി മറഞ്ഞു.