പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രാക്‌ടീസ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഇന്ദിരാ നാരായണൻ

കവിത

ആരാണിങ്ങനെയിരിക്കുന്നതെന്നോർത്തു ചെന്നു

വിളിച്ചുവെന്നാലൊന്നും മിണ്ടിയില്ലനങ്ങീല.

മിടിപ്പുനോക്കി ജീവൻ തുടിക്കുന്നുണ്ടെന്നാകിൽ

മിണ്ടാതിങ്ങനെയിരിക്കുന്നതെന്തിനാണാവോ?

അന്നേരം മകൻ പുറത്തേക്കുടൻ വന്നുചൊല്ലി

അച്ഛനാണെന്റെ,യിതിൻ കാരണം പറഞ്ഞിടാം.

കരത്തിൽ വെളളക്കരം ഭൂമിതൻ കരം പിന്നെ

പാർപ്പതിൻകരം വേറെയടച്ചു തളർന്നച്ഛൻ,

ഇത്തിരിനേരം കിടക്കട്ടെ ഞാനെന്നുചൊല്ലി

കിടന്നു മയങ്ങിയനേരം ഞാൻ വിളിച്ചുപോയ്‌.

അച്ഛാ! ബില്ലുകൾ രണ്ടും വന്നിട്ടുണ്ടല്ലോ ടെലി-

ഫോണിന്റെ ബില്ലും പിന്നെയിലക്‌ട്രിസിറ്റിബില്ലും

കേട്ടുടൻ പിടഞ്ഞെഴുന്നേറ്റച്ഛൻ നോക്കി ബില്ലും

ഇരുന്നയിരിപ്പിതു മിണ്ടിയില്ലിതേവരെ.

ഇനി നാളെയോ സംസാരത്തിന്റെ ബില്ലും വന്നാൽ

പരിശീലനം ചെയ്തു നോക്കുന്നതാണോ അച്ഛൻ?

ആ മകൻ തന്റെയൂഹം ശരിയല്ലെന്നു പറ-

ഞ്ഞീടുവാനായീടാതെ നടന്നു വഴിപോക്കൻ.

ഇന്ദിരാ നാരായണൻ

പരേതനായ പ്രശസ്‌ത സാഹിത്യകാരൻ ഡോ.ശീവളളി നാരായണന്റെ ഭാര്യയാണ്‌.

വിലാസം

“ശീവളളി വിഷ്‌ണുപ്രിയ”

കുന്നുകര പി.ഒ.

ചെങ്ങമനാട്‌ വഴി

പിൻ - 683 524.


Phone: 0484 478261




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.