“ഇതു നിറച്ചാർത്ത്”
കൗതുകസ്മരണകളിൽ...
മഴപൊഴിയുന്നതിൻ മുൻപുളെളാരഴക്.
ഇവിടെയെൻ ഓർമ്മകൾ ചിത്രക്കുടചൂടി-
മഴയത്തു തുളളിക്കളിച്ചിടുന്നു...
ചെളികെട്ടിനില്‌ക്കുമിടത്തും, വരമ്പിലും
കയറിയിറങ്ങി രസിച്ചിടുന്നു
കുടയും വലിച്ചുപായുന്നു കാറ്റിൻ ചോല!
പിറകേയിഴഞ്ഞും, മറിഞ്ഞുവീണും ഞാനും
മഴയത്തെ കളികളിൽ മതിമറന്നു.
വെയിൽനാളഭംഗികൾ ചിതറിവീഴുന്നൊരു-
പുതുമതേടുന്ന മനസ്സുമായി...
വെറുതെയൊരുൾക്കുളിരോടെ മയങ്ങുന്ന-
സുഖമുളെളാരോർമ്മകൾ പിച്ചവെച്ചു.