മഴകൊണ്ടതു ഞാനോ
വഴിയിലിലഞ്ഞിത്തറയിൽ
നിഴലും ചാരിയിരുന്നു കറുത്തൊരു
ദൈവത്താരോ?
പൊറുതിപ്പുര കത്തിയമർന്നു
കിഴക്കു വിരിഞ്ഞതു നൊമ്പരമെന്നോ?
മഴകൊണ്ടതു ഞാനോ
മടിയൻ മുത്തച്‌ഛന്റോലക്കുടയോ?
നടുമുറ്റത്തരയാൽത്തറയിൽ
തേറ്റമുളച്ച കുമാരനെനോക്കി
ചുറ്റും നോക്കി, തേപ്പും തെറിയും
തൊണ്ടതൊടാതെ വിഴുങ്ങിയിരിക്കെ
തോറ്റതു ഞാനോ?