പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കവിതകൊണ്ടൊരു കാവടിയാട്ടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.പി.ജാനകിക്കുട്ടി

കവിത

വാരൊളിപ്പൂന്തളികയാലെന്നെ-

മൂടുമീകാവ്യലേഖതൻ-

കീഴിൽ, സംഭ്രാന്ത മണ്ഡലങ്ങളെ

തോളിലേറ്റുന്ന മാത്രകൾ.

ദീപ്തവർണ്ണകമാനമായ്‌ ഭ്രമ-

ണാത്മകമായ്‌ കറങ്ങിയും

പിൻകഴുത്തിൽ, ശിരസ്സിൽ, തോളിന്റെ

രണ്ടു പാർശ്വവും ശീഘ്രമായ്‌

മിന്നൽപോൽ മറിഞ്ഞാടി സംഭ്രമ-

ചിന്തതന്നഗ്നി മൂശയിൽ.

മാന്ത്രികദിവ്യഭാവനകൾതൻ

കാവടിയാട്ടമാണിത്‌

ആദിമദ്ധ്യാന്തഹീനവിസ്‌തൃത-

നീലമാനത്തെ സന്ധ്യയിൽ

സൂര്യാ, ചന്ദ്ര, നക്ഷത്ര പ്രകാശിത-

മേഖലതൻ ധ്രുവങ്ങളെ

ഭാവനതൻ കമാനഭംഗിയായ്‌

തോളിലേറ്റുന്നൊരുത്സവം.

പി.പി.ജാനകിക്കുട്ടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.