പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കദനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

കവിത

അറിയുന്നു ഞാൻ ആദ്യാക്ഷരങ്ങൾ

പിന്നെയെല്ലാമെൻ ഓർമ്മത്തെറ്റുകൾ.

അമർന്നുപോയ വഴിയഗ്രങ്ങളിൽ

പുകയുന്നതോ എന്റെ കദനങ്ങൾ.

ചിതലരിക്കുന്ന കുഴിമാടങ്ങളിൽ

കുരുക്കുന്നതോ ശവക്കൂണുകൾ.

കൂനയിൽ കുറിച്ച നാമങ്ങളോ

വെറുമൊരോർമ്മച്ചിത്രങ്ങളായി.

നീറിപ്പുകഞ്ഞു ചുടുകാട്ടിൽ

കാറ്റിലൂറുന്നു മാംസഗന്ധം.

കരളിലുയരുന്ന കദനങ്ങൾ ചീറുന്ന പരി-

ഹാസത്തിലലിഞ്ഞിട്ടുമൊരു ഭ്രാന്തനായില്ലതെന്തെ?

ഉരുവിടുന്ന മന്ത്രങ്ങളാലാവാം.

ചിരകാല സ്വപ്‌നങ്ങളൊരു നിണച്ചാലായമ്മയെ

പുണരുന്നു; തന്നിൽ കാമം തീർക്കുമീ

മക്കളെ ശപിക്കാനൊക്കുമോ?

നിറമാറിലുരുകുന്നു പച്ചമാംസങ്ങൾ

കാറ്റിലറിയുന്നു ദുരിത ഗന്ധം.

നിലാവുറയുന്ന രാവിലുയരുന്നു പുകവഴികൾ

നാളെ ഉണരുന്ന പുലരികൾ

ഇന്നിന്റെ നീറുന്ന ഓർമ്മകളായി പുകയുന്നു ചുടുകാട്ടിൽ.

നിണമാരിയിൽ കുളിരുമമ്മയിലൊരു നെടുവീർ-

പ്പുമാത്രമവശേഷിച്ചു, നാളെയൊരുമാത്രയെങ്കിലൊരു-

മാത്ര കരയാനമ്മയുണ്ടാകുമോ പ്രപഞ്ചത്തിൽ?





Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.