യമുനാ നദീതീരേ ഖിന്നയായ് മരുവിനേൻ സഖി-
സുന്ദര ഗാത്രി രാധയിൻ ഏണാങ്കമിഴി തേടുന്നു
കണ്ണനെ,കാർവർണ്ണന്റെ ഓടക്കുഴൽവിളി നാദം
കേൾ ക്കാതെ കേൾപ്പൂ മനോമുകുരത്തിൽ വൃഥാ
കേണൂ കരഞ്ഞുഴറി പ്രേമവിവശയായ്..
ദൂരേ മധുരാപതിയോ മരുവിനേൻ,ഗുണനിധി
കാമരൂപൻ,കഥ ഏതുമോർമ്മയില്ലെന്ന് നടിച്ചു
തൻ,ചുണ്ടോടു ചേർത്തേൻ ഓടക്കുഴൽ പിന്നെ
കർമനിരതനായീ,മറന്നാകുഴൽ,പട്ടുമെത്തയിലിട്ടു
പരാധീനനായ് പോയീടീനേൻ,ഹൃദയാകുലാൽ..