ഒടിഞ്ഞുനുറുങ്ങിയ
അസ്ഥിക്കഷണങ്ങളും
മണ്ണിന് ഉപ്പായ
രക്തത്തുള്ളികളും
വെറും മണ്ണിലേയ്ക്ക്
പിറന്നുവീണ കുഞ്ഞുങ്ങളും
ചായം മാറ്റിനല്‍കാത്ത
നിലച്ച നീരൊഴുക്കിൻറെ
നീല വരകളും
വീണ്ടും വീണ്ടും ചീന്തിയെറി
യപ്പെടുന്ന 'അവള്‍' എന്ന
യാഥാര്‍ത്ഥ്യവും എന്‍റെ
ഉപബോധത്തിൻറെ
തണുപ്പില്‍ നിന്നും
ബോധത്തെ ഉരുക്കി
പരന്നൊഴുകുന്നു.