എന്‍റെ നെഞ്ചിലെ വര്‍ഷമേഘങ്ങള്‍
പെയ്തൊഴിയാത്ത വിങ്ങലായ് കുമിഞ്ഞുകൂടി
പുലര്കാലത്തിലെ ഏതോ യാമത്തില്‍
തന്നുത്തുറഞ്ഞ് ആലിപ്പഴങ്ങളായി
അവന്‍റെ ശിരസ്സിങ്കല്‍ ആഴ്ന്നിറങ്ങുന്നു...
പിന്നീട്, മൌനത്തിന്‍റെ വാങ്ങ്മൊഴി കടന്നു
അകലങ്ങളിലേക്കടുത്തപ്പോള്‍
നഷ്ടമായ സ്വപ്നത്തിന്റെ തീക്കനലില്‍
അവ ഉരുകിയൊലിച്ചു
ധരിത്രിയുടെ മാറിലേക്ക്...
ഇത്,എന്‍റെ സ്വപ്നങ്ങളുടെ തീര്‍ഥാടനം!