പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സെൽഫിനുളളിലെ കവിത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കയ്യുമ്മു കോട്ടപ്പടി

കവിത

അന്ന്‌-

ആ പുസ്‌തകത്തിൽ

എന്റെ കവിത വന്നില്ല

പകർച്ച വ്യാധി ചേരാത്ത

അശ്ലീലക്കാഴ്‌ചയായ്‌...

സൈബർ സ്വപ്‌നമായ്‌...

റിമോട്ടില്ലാതെ തന്നെ

ചലിപ്പിച്ചു പത്രാധിപരന്ന്‌!

ഇന്ന്‌-

എന്റെ കവിതയ്‌ക്ക്‌

രാഷ്‌ട്രത്തിന്റെ ഒരെബ്ലം!

കുലപ്പ്‌, വാടാത്ത ഒരു പൂവായ്‌

എന്റെ സെൽഫിനുളളിൽ സൂക്ഷിക്കുന്നുണ്ട്‌.

നാളെ-

കൈയോട്‌ ചേർത്തും

മെയ്യോട്‌ ചേർത്തും

ഒരു കടലോളം....

പക്ഷെ,

കടല്‌ എനിക്കിന്ന്‌ പേടിസ്വപ്‌നമാണ്‌

നാളെ, കടലോളം ‘ജ്വരം’

കവിതയ്‌ക്കില്ലെങ്കിലോ?

എങ്കിലും,

ഒരു വലിയ സംഖ്യയുടെ

കണക്ക്‌ തെറ്റാതെ

ഈ സെൽഫിനുളളിലെ-

എന്റെ കവിത പറയുന്നുണ്ട്‌!

കയ്യുമ്മു കോട്ടപ്പടി

1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌.

വിലാസം

വി. കയ്യുമ്മു,

വൈശ്യം ഹൗസ്‌,

ചിറ്റേനി,

കോട്ടപ്പടി പി.ഒ.

തൃശൂർ ജില്ല

680505
Phone: 9946029925




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.