ഉള്ളംകെയ്യിലിട്ടു ഞെരടി
മണത്തു നോക്കിയാൽ
എഴുത്തോല നാരായത്തിൽ
മുനയിൽ മുറിഞ്ഞു നെഞ്ചിൽ
“ക... ഖ...” എഴുതും സുഖം.
പേരു ചോദിച്ചാലോ
ചില കയ്യാലവക്കത്തു നിന്ന്
‘ഐക്യമുന്നണി’ യെന്നു പറയും,
ഇളംകാടിനോടുരംചാരി
‘കമ്യൂണിസ്‌റ്റുപച്ച’ യെന്നും പറയും.
മുന്നണ്ണിക്കാടിന്റ നാമധേയം
മുന്നണിയിലും പിന്നണിയിലും
ചുറ്റിപിണഞ്ഞു കിടക്കുന്നു!