പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മരണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജവഹര്‍ മാളിയേക്കല്‍

മരണം വന്ന് വാതില്‍
മുട്ടി വിളിച്ചപ്പോള്‍
മനമൊന്നു ചെറുതായി തേങ്ങി
പിരിയുകയാണെന്ന്
സ്വയമറിഞ്ഞീടുവാന്‍
ഇനിയുമീ എന്തിനമാന്തം
ഒരുനാളില്‍ ഏവരും
അറിയുമീ സത്യത്തെ
ഇവിടേ ഞാന്‍ മുന്നേ അറിഞ്ഞൂ
ഒരുമിച്ചു വന്നവരല്ലല്ലൊ
നാമൊന്നും
ഒരുമിച്ചു കഴിയുവാന്‍ എന്നും
പലനാള്‍ പലര്‍ക്കൊപ്പം
പലരായി കണ്ട നാം
അവരില്‍ ചിലര്ക്കൊപ്പം കൂടി
ഒരുമിച്ചു കണ്ടും കയര്‍ത്തും,കലഹിച്ചും
സഹയാത്രികര്‍ പോലേ വാണു
കൂടെ പിറപ്പിന്റെ വേദന കാണാതെ
കൂട്ടുകാരോടോത്തു കൂടി.
അറിവിന്റെ വേദന അറിയില്ല എന്നാക്കി
അറിവിന്റെ തക്കോലാല്‍ പൂട്ടി.
ഒരുനാളില്‍ ഈ എന്നെ അരുമയായ് പോറ്റിയോര്
ഇവടെനിക്ക് ആരായിരുന്നു
ഒരുനാള് കണ്ടൊന്നുരിയാടുവാന്‍ പോലും
അവരെത്ര കൊതി പൂണ്ടിരിക്കാം
ഇവടെ എന്‍ ആത്മാവ് എരിഞ്ഞടങ്ങുമ്പോഴും
അവരെന്നെ കാത്തിരുപ്പില്ലെ ?

ജവഹര്‍ മാളിയേക്കല്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.