അടിയന്തിരാവസ്ഥയില്‍ രാജ്യമാണ്ടിരിക്കെ-
യായിരുന്നു ബാല്യകാലം.
സ്കൂള്‍ യൂണിഫോമിനു പുറമെ
പുതുവസ്ത്രമെന്നാല്‍
ഓണത്തിനും, വിഷുവിനും ഓരോന്ന്,
പട്ടണത്തിലെ "അര്‍ച്ചനാസ്"
ടെക്സ്റ്റൈല്‍സില്‍ നിന്നെടുത്ത തുണികള്‍
പഞ്ചായത്തുപടിക്കുള്ള
ഔസേഫേട്ടന്റെ കടയില്‍ തയ്പ്പിച്ച്
കൊണ്ടുവരും കടലാസ്സുഫൊതി
തുറക്കുമ്പോഴുള്ള പുതുമണം
ഇന്നും മൂക്കിന്‍ തുമ്പത്ത്.
മനസ്സിലപ്പോള്‍
ഉത്സവമയിലിന്റെ പീലിയാട്ടം.
കാലം മാറിയപ്പോള്‍
ഇന്ന് കുട്ടികള്‍ക്കിടെ
റെഡിമെയ്ഡ് വസ്ത്രങ്ങള്‍.
ബര്‍ത്തേഡേക്ക്, എഗ്രേഡിന്‍
ബന്ധുവിന്റെ കല്യാണത്തിന്,
അച്ഛന്റെ ഇന്‍ ക്രിമെന്റിന്.
അതിനാല്‍ എത്ര വിലകൂടിയ
ഓണക്കോടി സമ്മാനിച്ചാലും
കുട്ടികള്‍ക്ക് വിലയില്ലാതായി.