ഇലകളല്ലവ
മുറിവുപോലെ
തുറക്കപ്പെടുന്ന
ഇമകളാണ്.
ഉറവയല്ലവ
ഒലിച്ചിറങ്ങി
ഉറഞ്ഞുപോയ
ഉണർവാണ്
മിന്നുന്നതല്ലൊന്നും
വെളിച്ചം വീണപാടുമല്ല
പിന്നിരുട്ടിൽ
വെളിച്ചപ്പാടിന്റെ വാളാണ്
കൽക്കണ്ടമല്ലവ
കൊമ്പുളള കാഴ്‌ചകൾ
കുത്തിപ്പൊളിച്ച
വ്രണങ്ങളാണ്
കുപ്പക്കൂനയല്ല
ശിരസ്സറ്റ ജഡങ്ങളാണ്
ഇരപിടുത്തം കഴിഞ്ഞ്
ഒരു ജാഥയിപ്പോൾ
പിരിഞ്ഞ് പോയതേയുളളൂ.