പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ആലിബാബയും 40 കള്ളന്മാരും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. ശശികുമാർ

എന്നും പ്ലാസ്‌റ്റർ ഓഫ്‌ പാരീസ്‌ തേച്ച്‌

നില കണ്ണാടിയുടെ മുന്നിൽ നിൽക്കാറുണ്ട്‌

സൂപ്പർ സ്‌റ്റാറിനെപ്പോലെ

വടു വീണമുഖത്ത്‌ സുകുമാരകല.

സിനിമയുടെ സ്‌ഫടിക പ്രപഞ്ചത്തിൽ

മിന്നുന്ന നക്ഷത്രമല്ലെങ്കിലും

ഈ മുഖവും

സൂപ്പർസ്‌റ്റാറിനെ വെല്ലുന്നതു തന്നെ

നാടായ നാടൊക്കെയും അലഞ്ഞ്‌,

കയർത്ത്‌,

കല്ല്‌ പെറുക്കിയെറിഞ്ഞ്‌,

മറുകണ്ടങ്ങൾ ചാടിയും

പറയാത്തത്‌ പറഞ്ഞും,

മേന്മയുള്ള ജീവിതങ്ങളിലേയ്‌ക്ക്‌

പാഞ്ഞ്‌ കയറിയും

നഷ്‌ടപ്പെടുത്തിയതാണ്‌

ഈ മുഖത്തെ സുകുമാരകാന്തി

പക്ഷെ ഓർക്കുക

നാല്‌പ്പത്‌ കള്ളൻമാരെ

ഭരണി ചട്ടകളിലേയ്‌ക്ക്‌

ചൊരിഞ്ഞതാണ്‌ ഈ മുഖം

വിമർശനത്തിന്റെ ചുടുഎണ്ണ

വീണ്‌ പൊള്ളിയ

കരച്ചിലാണ്‌ എന്റെ വിശിഷ്‌ട ജീവിതം.

നക്ഷത്രങ്ങൾക്കു വേണ്ടി

ആകാശം വലിച്ചു കെട്ടിയ

അരണ്ട രാത്രിയിൽ

എന്നും അരുമയോടെ മിനുസം

കാത്തു സൂക്ഷിക്കാറുള്ള

വിശ്വപ്രശസ്‌തിയുടെ അടയാളങ്ങൾ

പതിച്ച

ഭരണി ഞാൻ തുറന്നു.

വേദ കള്ളന്റെ

ആ നോട്ടമാണ്‌ എന്റെ മുഖത്ത്‌

നിങ്ങൾ വക്രിച്ച്‌ കണ്ടത്‌

കാട്‌ കടുത്തു

പുഴകളിൽ ഓർമ്മകൾ വറ്റി

കാറ്റ്‌ പിടഞ്ഞു

നാട്‌ കൈ മോശം വന്നു

നോഹയുടെ വിശുദ്ധ പേടകം

കാക്കാതെ

കയർത്തുകൊണ്ട്‌

ആക്രാശിച്ചു കൊണ്ട്‌

ഇരുട്ടിന്റെ ആഴങ്ങളിലേയ്‌ക്ക്‌

ഏകനായ ഞാൻ.

കെ. ശശികുമാർ


E-Mail: mathsasi@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.