പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സ്‌ത്രീയും നിശാഗന്ധിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

നീയൊരു പാതിരാപുഷ്പം, നിന്റെ
ജീവിതംതന്നെ സന്ദേശം
ചാരുതയേകുന്ന പാരില്‍-നിന്നെ
യോര്‍ത്തിടുന്നീ നീലരാവില്‍.

വിരഹിണിയാണുഞാനെന്നും-നിന്നെ-
യറിയിച്ചതേയില്ലൊതൊന്നും
വെയിലേറ്റുവാടാന്‍ പിറന്നു-മണ്ണി-
ലീ,വിധിയെന്നും തുടര്‍ന്നു.

പരിമളമില്ലാത്ത ജന്മം-നാരി-
യനുഭവിച്ചീടിലധര്‍മ്മം
ചുളിവുകള്‍ വീഴുമീ നേരം-ആരു
വീണ്ടെടുത്തേകുമെന്‍ സ്മേരം?

ശോകേനയെത്തുന്നു കാലം-നേരില്‍
മരവിച്ചുപോകുന്നു മോഹം
അരങ്ങിലൊരു പോല്‍ ഹസിച്ചു-പക്ഷെ-
യണിയറയില്‍ഞാന്‍ സഹിച്ചു.

തെല്ലുമേയില്ലാത്മവീര്യം-ശാന്തി-
യേകില്ലെ ജീവിതാരാമം
കുരുതിനല്‍കുന്നുഞാനെന്നെ-പകര-
മേകുകില്ലിന്നുഞാന്‍ നിന്നെ.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.