കവിത
രാവിലെ
എണീറ്റ ഉടനെ
അടുക്കളയിൽ
ചെന്നെങ്കിലും
വിറകെരിയാത്തതിന്റെ
വിഷമം കട്ടൻചായയിൽ
മുഖത്ത്
പെയ്യാത്ത മേഘങ്ങളുടെ
വടക്കിനി
ഇക്കൊല്ലം
ഒരുപുറവർഷമെന്ന്
പഴമക്കാർ....
കേട്ടത്...പാതി
കേൾക്കാതെ;
ഒരു പറ വർഷം!
കെട്ടിമേയാത്ത
പുരക്ക് മുകളിൽ
ഞാറ്റുവേലയുടെ
തുടക്കം.
തലേരാത്രിയിൽ
തിരുവാതിര
തിരുമുറിയാതെ
പെയ്‌തപ്പോൾ
ഉരക്കുഴിയിൽ
ഇരുപറ
അടുപ്പിലും!
ഓണം കഴിഞ്ഞാൽ
ഓട്ടപ്പുര.
കെ.കെ.എസ്.ഓങ്ങല്ലൂർ
കഥാകൃത്തും കവിയും. ആദ്യചെറുകഥാസമാഹാരം ‘പുലരിത്തുടിപ്പ്’. 32 വർഷം പോലീസിൽ സേവനമനുഷ്‌ഠിച്ച് സബ് ഇൻസ്‌പെക്‌ടറായി പിരിഞ്ഞു. കലാമണ്ഡലത്തിൽനിന്നും ചെണ്ടയിൽ ഡിപ്ലോമ.
വിലാസം
ഓങ്ങല്ലൂർ
പട്ടാമ്പി
പാലക്കാട്.