പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കൃഷ്ണലീലാഗാഥാ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജുവിളാവത്ത്‌ കൂവ്വപ്പടി

അന്നൊരുസായാഹ്നം ഗോക്കളേമേയ്ക്കുവാൻ

നന്ദകുമാരനെ ഒക്കത്തേറ്റി

ഗോകുലംതന്നിൽനിന്നേവം പുറപ്പെട്ടു-

കാടകം പൂക്കാനായ്‌ നന്ദഗോപർ.

പെട്ടെന്നുവാനമിരുണ്ടുതുടങ്ങിനാർ

ശക്തിയായ്‌ തെന്നലും വീശിവീശി

മിന്നൽപ്രകാശവും വെട്ടിടിശബ്ദവും

മന്നിടമെങ്ങും വിറയ്ക്കുമാറായ്‌.

കേകികൾ പീലിവിടർത്തിച്ചാഞ്ചാടുന്നു-

നീലമേഘങ്ങൾതൻ ശോഭകണ്ട്‌.

ആട്ടിൻ പറ്റങ്ങളും കന്നുക്കൂട്ടങ്ങളും-

ഓട്ടം തുടങ്ങിനാർ പേടിപൂണ്ടു.

പക്ഷികൾ കൂട്ടമായ്‌ അങ്ങോട്ടുമിങ്ങോട്ടും

അക്ഷമരായിപ്പറന്നാനപ്പോൾ

കാട്ടുകുരങ്ങുകൾ വ്യാകുലരായിട്ടു

ചാട്ടംതുടങ്ങിമരങ്ങൾതോറും.

കാട്ടാനസഞ്ചയം ചീറ്റപ്പുലികളും

കൂട്ടമായ്‌ ചിഹ്നം വിളിച്ചുനിന്നു.

പുള്ളിമാൻപേടകൾ കാനനം തോറുമേ-

തുള്ളിനടന്നു പരവശനായ്‌.

ഭീതിജനിപ്പിക്കും കാനനമദ്ധ്യത്തിൽ,

താതനുമുണ്ണീം നടന്നുചെമ്മേ!

രാധതൻ വള്ളിക്കുടിലിന്റെ ചാലവെ-

ആർത്തരായ്ച്ചെന്നവർപെട്ടനേരം

ആർത്തിരമ്പും മഴത്തുള്ളികളോരോന്നായ്‌-

ആർദ്ദ്രണം ചെയ്തുപോന്നാവനത്തെ!

പേടിയുണർത്തും പ്രകൃതിതൻ ഭാവത്തെ-

കോടക്കാർവ്വർണ്ണനോകണ്ടനേരം

ഊക്കോടെകാടുവിറപ്പിക്കുമാറവൻ

മോങ്ങിത്തുടങ്ങിനാനായവണ്ണം!

ചുള്ളിപെറുക്കുവാൻ രാധയുമന്നേരം

പല്ലവമേനിനനച്ചുകൊണ്ടു

വള്ളിക്കുടിലിന്റെ ചുറ്റിലുമങ്ങിനെ

ഉല്ലാസ്സമോടെ നടന്നുപോന്നാൾ

“രാധയെക്കണ്ടോരുനേരത്തുനന്ദനർ

മാധവന്തന്നെയും പേറിക്കൊണ്ടു

വേഗമവളുടെ ചാരവേചെന്നിട്ട്‌-

ഈവിധമോരോന്നായ്‌ ചൊന്നാൻ മെല്ലെ.”

“രാധേയിവനില്ല,ധൈര്യമൊരൽപവും

മേളിച്ചെൻകൂടെവരുവതിനായ്‌

ആയതുകൊണ്ടുമൽകാർവർണൻതന്നെനീ-

വേഗത്തിലെൻഗൃഹമെത്തിക്കേണം

എന്നതുകേട്ടുടൻ രാധയുമന്നേരം

കണ്ണനെക്കയ്യിലോവങ്ങിക്കൊണ്ട്‌-

തിണ്ണം നടന്നു തുടങ്ങീതപ്പോൾ!

മൂന്നുനാൾ നാഴിക ദൂരത്തുചെല്ലവേ-

കണ്ണനുയൗവ്വനം വന്നുചെമ്മേ!

അന്നേരം ഉണ്ണിതൻഭാരം സഹിയാഞ്ഞു-

തിണ്ണമവനെയിറക്കിതാഴെ.

കാർവ്വർണ്ണൻ തന്നുടെ പൂമേനികണ്ടിട്ട്‌

ആമോദം പൂണ്ടവൾ നിന്നുപോയി.

ഉല്ലാസലീലകളാടുവാനേവർക്കും,

ഉള്ളിലുണർന്നിതു മോഹലേശം.

പേമാരിതീർന്നു മഴക്കാറും പോയപ്പോൾ,

ആമഹാകാടുമൊരുദ്യാനമ്പോൽ

തൂമണം വീശുന്ന പൂക്കൾ വിരിച്ചിട്ട്‌

സാമോദം ഉല്ലാസമാർന്നു വാണു.

ചന്ദ്രികമെല്ലെയുദിച്ചു തമസ്സിനെ-

നിദ്രയിലാഴ്ത്തിയിട്ടെന്നപോലെ

താരകജ്ജാലവും കാണാറായ്‌ വന്നപ്പോൾ

വാനത്തലങ്കാരമെന്നപോലെ.

തൂവെൺനിലാവിൽക്കുളിക്കുമാകാനനം

ജീവികൾക്കെല്ലാമൊരിംബമായി.

കണ്ണന്തിരുവടി രാധയുമൊന്നിച്ച്‌,

കണ്ണുകുളിർപ്പിക്കും നൃത്തമാടി.

ലീലതൻ മാദകത്താളം നുകർന്നുകൊ-

ണ്ടാലില പോലും ചലിച്ചതില്ല.

ക്രൂരമൃഗങ്ങളുമെന്നല്ലാ സർവ്വവും

ആരണ്യകാന്തിയിൽമുങ്ങിമുങ്ങി

വേലകളൊന്നുമേയില്ലെന്ന ഭാവേന-

മേളമോടങ്ങിനെ നിന്നിതപ്പോൾ.

പാൽക്കടൽ മദ്ധ്യത്തിൽ പള്ളികൊണ്ടീടുന്ന-

ഗോക്കൾ തൻ പോറ്റി ജഗൽപ്പിതാവേ

പാലിച്ചുകൊള്ളേണം നമ്മേ യഥാകാലം

ലാലസമേൽക്കാതീപ്പാരിൽ വഴ്‌വാൻ.

രാജുവിളാവത്ത്‌ കൂവ്വപ്പടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.