പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഓട്ടക്കലത്തിലെ ഓണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജീവ്‌ മുളക്കുഴ

ഓർക്കുന്നു ഞാനെന്റെ

ഓർമ്മയാം പൂക്കാല-

ബാല്യത്തിൽ നിറയുന്ന

ഓണക്കാലം....

അത്തമുദിക്കുംമുമ്പെ-

ത്രയോമുമ്പെന്റെ

ചിത്തം നിറയുന്ന

ഓണക്കാലം..........

പൂക്കളിൽ തുമ്പിയും

തുമ്പയിൽ ഞങ്ങളും

തൊടിയിലായ്‌

തുള്ളിക്കളിച്ച കാലം....

ഇല്ലായ്‌മകൊണ്ടച്ഛൻ

ഉള്ളംതുളയ്‌ക്കുമ്പോൾ

ഉണ്മയാം പുഞ്ചിരി-

പ്പാലുകൊണ്ടന്നമ്മ

പാത്രം നിറയ്‌ക്കുന്ന

ഓണക്കാലം.....

പച്ചമുളകും പഴം കഞ്ഞിയും

പിച്ചവച്ചപ്പോഴേ കുടിച്ചകാലം...

കൊച്ചനുജന്റെ കണ്ണീരകറ്റാൻ

കുട്ടിക്കുരങ്ങായി കളിച്ചകാലം....

പിന്നിലായ്‌ പിഞ്ചി-

ത്തുളഞ്ഞ ട്രൗസർ

ലജ്‌ജയായിപ്പൊത്തി-

പ്പിടിച്ച കാലം.............

പട്ടിണികൊണ്ട്‌ന്ധകാരം

പെരുക്കുന്ന

പൊട്ടക്കലത്തിൽ

സൂര്യനുദിക്കുംകാലം....

ഇഷ്‌ടവിഭവങ്ങളെത്ര-

നിരന്നാലും

വിലയേറും വീര്യങ്ങളൊക്കെ

നുകർന്നാലും,

ചാനലിൽ പൈങ്കിളി

പാറിപറന്നാലും

ഒക്കില്ലൊരിക്കലും

ഒന്നിച്ചു ചേരാത്ത

മനസ്സുകളിൽ ഘോഷിക്കും

ഓണക്കാലം......

ഓണമാണിന്നെന്ന്‌

ആരോപറയുമ്പോൾ

ഓർക്കുന്നതു ഞാനെന്റെ

ഓട്ടക്കലത്തിലെ

ഓണക്കാലം......

രാജീവ്‌ മുളക്കുഴ


E-Mail: rajeevmulakuzha@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.