‘ബാല്യകാലസഖി’
വായിക്കണമെന്ന്
എന്നോടു പറഞ്ഞതാരാണ്?
എന്നെ ഉപേക്ഷിച്ചുപോയ
എന്റെ കളികൂട്ടുകാരിയായിരിക്കും.
ഞാൻ കാത്തിരുന്നത്
ഒരു ‘മഞ്ഞു’ തുളളിപോലെ
പവിത്രമായ വിമലയ്‌ക്ക് വേണ്ടിയായിരുന്നു.
പക്ഷേ
എനിക്ക് എപ്പോഴും കിട്ടിയതോ
‘എന്റെ കഥ’ മനസ്സിലാക്കാത്ത
ഒരു കൂടുമാറ്റക്കാരിയും.
ഇന്നു ഞാൻ
ബ്രാംസ്‌റ്റോക്കറുടെ ‘ഡ്രാക്കുള’
വായിച്ചു ജീവിക്കുകയാണ്.