പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം അറുപത്തിരണ്ട്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

ഒരു നാളു, മൊരുവെളിച്ചത്തിലും അറിയാതെ
യൊരുവ,ളെന്നുള്ളിലൊളിച്ചിരിപ്പു

തിരുമുമ്പിലവളെ ഞാനന്തിമഗാനമായ്
അവസാന ദാനമായ്, കാഴ്ചവയ്പ്പു!

അവളെയെന്‍ വാക്കുകള്‍ക്കനുനയിപ്പിക്കുവാ-
നിതുവരേയ്ക്കായീല തെല്ലു പോലും

അവളെ വശീകരിക്കാ, നെന്റെ ഗാനങ്ങള്‍-
ക്കെളുതായി, ലിന്നോളമെന്തുകൊണ്ടും!

അതിമനോമോഹന രൂപം ധരിച്ചവ-
ളൊരുവരും കാണാ, തൊളിഞ്ഞു നില്‍പ്പൂ

അതിമൂകമേകാന്തതയില്‍ മറഞ്ഞവള്‍
പുലര്‍വെട്ടമേശാതെ മാറിനില്‍പ്പു

അവളുമൊത്തലയുന്നേന്‍ ദേശാന്തരങ്ങളില്‍;
അവളിലാണെഞയ, മപജയവും

അരികിലുണ്ടെങ്കിലും അകലത്തൊഴിഞ്ഞവള്‍
അതുനേരമൊക്കെയും ദൂരെനില്‍ക്കും!

അവളെക്കൊതിച്ചവരൊക്കെയും പിന്‍വാതില്‍-
പ്പഴുതൂടെയെങ്ങോ മറഞ്ഞുപോയി

അവിടുന്നൊരാനാളുമാത്രം കണ്ടറിയുമെ-
ന്നകമേ നിനച്ചവള്‍ നിന്നുപോയ്!


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.