പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ചലി > കൃതി

ഗീതം മുപ്പത്തിയൊന്‍പത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

ദേവദേവ,വരണ്ടുപോകുന്നു മല്‍-
ചേതന, യനാവൃഷ്ടിയാലന്വഹം

ഭീതിദം മഹാശൂന്യവും ദിങ്മുഖം;
കാണ്മതില്ലനീര്‍ച്ചാലിന്റെ രേഖയും

എങ്ങുനിന്നുമെത്തീല വര്‍ഷോത്സവ-
മംഗളത്തിന്‍ മഹിതസന്ദേശവും!

ദേവ,വന്നെത്തിയാവു നീയുച്ചണ്ഡ-
വാതമൊത്തി,ങ്ങിടിമുഴക്കത്തൊടും,

മിന്നലിന്‍ ചാട്ടവാറുചുഴറ്റി,ദിങ്-
മണ്ഡലത്തെ പ്രകമ്പിതമാക്കിയും!

ആതപ,മതിഭീകരം; നൈരാശ്യ-
താപമുള്‍ക്കാമ്പിനത്യന്ത ദുസ്സഹം;

ഈയവസ്ഥ,യതീവമുദ്വിഗ്നം; ഇ-
ങ്ങാഗമിച്ചാവു സംഹാരരുദ്രനായ്!

താതനി,ലുഗ്രകോപം വളരവേ,
തായ , തന്നിളമ്പൈതലിന്നെന്നപോല്‍-

നീരണിഞ്ഞ മിഴികളാ,ലെന്റെമേല്‍ -
നീ ചൊരിയൂ കനിവും കടാക്ഷവും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.