പുഴ.കോം > പുഴ മാഗസിന്‍ > കവിത > ഗീതാഞ്ജലി > കൃതി

ഗീതം ഇരുപത്തിയാറ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവീന്ദ്രനാഥ് ടാഗോര്‍

എങ്ങാണു ദീപം?വിരഹാഗ്നിയാല്‍ തിരി -
യൊന്നു കൊളുത്തുക , വേഗം

ദീപമുണ്ടെങ്കിലും തീനാളമില്ലെന്ന -
ദു:ഖമിതേ മഹാദു:ഖം!

ഇമ്മട്ടിലാണെന്‍ ശിരോലിഖിതം;മൃതി -
തന്നെയാണിന്നിതില്‍ ഭേദം.

നോവിന്റെ ദൂതിയെന്നന്തികേ വന്നുനി -
ന്നാലപിച്ചീടുന്നിതേവം -

“ ഈ നിശാവേളയിലോമനേ , നിന്‍ പ്രിയന്‍
താനേയുണര്‍ന്നിരിക്കുന്നു,

തന്‍നികടത്തിലണയുവാ , നയവന്‍
നിന്നെയതാ വിളിക്കുന്നു!

നിന്നഭിമാനം പുലര്‍ത്തുന്നതിന്നവന്‍
എന്തെന്തു യാതനയേല്‍ പൂ

ആനിബിഡാന്ധകാരത്തില്‍ നിന്‍ കാമുകന്‍
നിന്നെയും കാത്തേയിരിപ്പൂ! "

ആകെ മേഘാവൃതമംബരം , പേമാരി
ധാര മുറിയാതെ പെയ്‌വൂ

എന്തിനെന്നോരി , ല്ലുണര്‍ന്നു നടുങ്ങിയെ-
ന്നന്ത:കരണം തപിപ്പൂ.

മിന്നല്‍പ്പിണറുകള്‍ മിന്നിപ്പൊലികെ , യെന്‍
കണ്ണി , ലിരുള്‍ ചൂഴ്ന്നു നില്‍പ്പൂ.

ഇമ്പമെഴുമൊരു ഗാനമകലെനി -
ന്നെന്‍ കാതിലിറ്റിത്തുളിപ്പൂ !

കാറുകളുല്‍ക്കടം ഗര്‍ജ്ജിപ്പു ചുറ്റിലും
ചീറി ക്കൊടുങ്കാറ്റടിപ്പൂ.

എങ്ങു ദീപം ? വിരഹാഗ്നിയാലേ തിരി-
ത്തുമ്പൊന്നു വേഗംതെളിക്കൂ ;

എന്നഭിസാരമുഹൂര്‍ത്തമിതേ , രാവി-
തഞ്ജനം പോലെ കറുത്തു ;

വൈകിയാല്‍ യാത്ര മുടങ്ങും ; എന്‍ ജീവനാല്‍ -
വേഗമദ്ദീപം കൊളുത്തൂ !


കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

വിവ: ഏറ്റുമാനൂര്‍ സോമദാസന്‍

Previous Next

രവീന്ദ്രനാഥ് ടാഗോര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.