“കോമാളികളുടെ തമാശകണ്ട് പൊട്ടിച്ചിരിക്കുന്ന കുട്ടികളായാലും മുതിർന്നവരായാലും പൽപ്പൊടി വിറ്റുനടക്കുന്ന ചെറുപ്പക്കാരനെ കളിയാക്കുന്നവിധത്തിൽ അടക്കിച്ചിരിക്കുന്ന പെൺകുട്ടികളായാലും ‘പഴഞ്ചൻ തമാശകൾ’ എന്നു ചെറുപുഞ്ചിരിയോടെ തളളിക്കളയുന്ന ഗൗരവക്കാരായാലും ഭർത്താവിനെ കുളളൻ എന്നുവിളിക്കുന്ന ഭാര്യയായാലും അവനെ കളിയാക്കുന്ന ജാരനായാലും ഗോവിന്ദനെ കളിയാക്കുന്ന ഗംഗാധരനായാലും ഡാൻസ്‌മാസ്‌റ്ററെ കളിയാക്കുന്ന ഗോവിന്ദന്റെ അച്‌ഛനായാലും ചെയ്യുന്നത് ഒന്നുതന്നെ. എല്ലാവരും പരിഹസിക്കുകയാണ്. പരിഹാസികളുടെ നിഷ്‌ഠൂര സമൂഹമാണ് നോവലിൽ മുഴുവൻ. കഥാശീർഷകത്തിലെ അമ്യൂസ്‌മെന്റ് പോലും പരിഹാസത്തിന്റെ പര്യായമോ അതിന്റെ കലാത്മകഫലമോ ആയിട്ടുണ്ട്.” - വി.സി.ശ്രീജൻ
അമ്യൂസ്‌മെന്റ് പാർക്ക്, ഇ.സന്തോഷ്‌കുമാർ, വില - 70.00, പേജ് - 144