പുഴ.കോം > കാവ്യ കൈരളി > കവിത > കൃതി

വിദ്യ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രേമാനന്ദ്‌ ചമ്പാട്‌

കവിത

ബാല്യമെത്രയും നിഷ്‌കളങ്കം

കേട്ടു

പഠിച്ചു

പഠിപ്പിക്കുന്നു.

എത്രകാലമീതത്വം പകർത്തുവാൻ

എത്രകോടി വിരലുകൾ നൊന്തുവോ!

ചുടുകടല പൊതിഞ്ഞ വന്നെത്തും

കോപ്പിപ്പുസ്‌തകത്താളുകൾ

തുടയിലിന്നും തെളിഞ്ഞ കരിം-

വരകളാലെ പറയുന്ന സത്യവും

മിഴികളിൽ പിടയുവത്‌

ഗുരുവോ വിദ്യയോ

മുഴക്കങ്ങളിൽ തെളിയുവത്‌

മരിക്കുന്ന മർത്ത്യതയോ

ഹൃദയം മനസ്സല്ല

മനസ്സിൽ ഹൃദയമില്ല

ഹൃദ്‌സ്‌പന്ദന താളമിടയുന്നു

മരവിപ്പൂ മാനസം

നിലയ്‌ക്കുന്നൂ സൗഹൃദം


പ്രേമാനന്ദ്‌ ചമ്പാട്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.