പിന്നെയുമാഗസ്‌റ്റ് പതിനഞ്ച്.
തിരുശേഷിപ്പായി നമുക്കു
കൊണ്ടാടാൻ.
സത്യവുമഹിംസയും
ജനാധിപത്യവും
സർവ്വാധിപത്യവും
കവലകളിൽ പരീക്ഷിക്കപ്പെട്ടു.
ശിരസ്സറ്റ ദേശസ്‌നേഹിയും
വിരലറ്റ തൊഴിലാളിയും
തൂക്കിലേറിയ വിപ്ലവകാരിയും
താളുകളിൽനിന്നും
അപ്രത്യക്ഷമാകുമ്പോൾ
സത്യത്തിൽ നിന്നും
അസത്യത്തിലേക്കും
അഹിംസയിൽ നിന്നു
ഹിംസയിലേക്കും
പ്രകാശത്തിൽ നിന്നും
അന്ധകാരത്തിലേക്കുമുളള
പ്രയാണം അങ്ങിനെ
പൂർത്തിയാകുന്നു.